സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് തകര്‍ച്ചയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്നും ഈ പണം കൊണ്ട് പ്രത്യേക പാക്കേജുണ്ടാക്കി നിക്ഷേപകരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു ഇന്നലെ അറിയിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി നടത്തിയ പരാമര്‍ശമാണ് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്. മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.